ഈയുഗം ന്യൂസ്
March 16, 2025 Sunday 01:54:14pm
ദോഹ: ഖത്തറിലെ ജലസംഭരണിയിൽ 5.2 ദിവസത്തേക്കുള്ള വെള്ളമുണ്ടെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) അറിയിച്ചു.
2010-ൽ വെറും 1.3 ദിവസത്തേക്കുള്ള വെള്ളമായിരുന്നു ഈ സംഭരണികളിൽ ഉണ്ടായിരുന്നത്.
."കഹ്‌റമയിലെ ജലസംഭരണിയിലെ വെള്ളത്തിന്റെ അളവ് 2010-ൽ 1.3 ദിവസത്തിൽ നിന്ന് 2024-ൽ 5.2 ദിവസമായി നാലിരട്ടിയായി വർദ്ധിച്ചു. ഉയർന്ന തോതിലുള്ള ജലശേഖരം നിലനിർത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വളർച്ചയും ഉയർത്തുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമാണ് ഇത്," കോർപ്പറേഷൻ അതിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.
നിലവിലെ ജല സംഭരണശേഷി 2,417 ദശലക്ഷം ഗാലൺ ആണ്.
വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൂടുതൽ ജലസംഭരണികളും പമ്പിംഗ് സ്റ്റേഷനുകളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കഹ്‌റാമ വെളിപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് ജലസംഭരണികളിൽ 15 എണ്ണം ഖത്തറിലുണ്ട്. ഓരോ ജലസംഭരണിക്കും 300 മീറ്റർ നീളവും 150 മീറ്റർ വീതിയും 12 മീറ്റർ ഉയരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണ ടാങ്കിനും ഏറ്റവും വലിയ കുടിവെള്ള സംഭരണ ടാങ്ക് ശൃംഖലയ്ക്കുമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഇത് നേടിയിട്ടുണ്ട്.